Saturday, September 10, 2011

നീചരാശികള്‍

നീചരാശികളെല്ലാം
ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നു.
ഇരുണ്ട ഇടനാഴികള്‍
അനന്തമായ് നീളുന്നു.
അപരിചിതരുടെ എണ്ണവും
നാള്‍ക്കുനാള്‍ പെരുകുന്നു.
പ്രജ്ഞയും പാതിചത്ത ദേഹവു-
മൊന്നുപോല്‍ വൃര്‍ത്ഥമായ് കേഴുന്നു.

ആ വാഗ്ദത്തഭൂമി എവിടെയാണ്
ഈ കടുത്തവേനലിന്നറുതിയെന്നാണ്
കരാളരുപങ്ങളൊടുങ്ങാത്തതെന്താണ്
ചാവേര്‍പ്പടകളൊഴിയാത്തതെന്താണ്

ഒരിടത്തുമെത്താത്ത പെരുവഴി!
‍ഓരോരോ നിയോഗങ്ങള്‍!
കാലദേശങ്ങള്‍ക്കര്‍ത്ഥം നശിച്ചുവോ!
എന്‍റെ ഘടികാരം നിലച്ചുവോ,
പ്രണയിനീ...നീയുമെന്നെ മറന്നുവോ,

ഇനിയവശേഷിക്കുന്ന വിഹ്വലതകളുടെ
കരിമ്പടം മെല്ലെ മാറ്റി എനിക്കു
നിന്നിലൊളിക്കാന്‍ കഴിഞെങ്കില്‍!






No comments:

Post a Comment